Posts

വരയുംകുറിയും (മുരളി പുളിക്കലിന്റെ കാർട്ടൂണുകളും ജീവിത യാത്രയും)

Image
മുരളി പുളിക്കൽ ചരിത്രധ്യാപകനായ കാർട്ടൂണിസ്റ്റ്....!!                    ചിത്രകലയിൽ ഔപചാരികമായ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലെങ്കിലും കേരളത്തിലെ മുതിർന്ന തലമുറയിലെ കാർട്ടൂണിസ്റ്റുകളിൽ മുൻനിരയിലാണ് അദ്ദേഹം.                    മുരളി പുളിക്കലിന്റെ  ആദ്യത്തെ കാർട്ടൂൺ പ്രസിദ്ധീകരിച്ചത് ചന്ദ്രിക ആഴ്ചപ്പതിപ്പിലായിരുന്നു. തുടർന്ന്, മനോരമ മംഗളം മനോരാജ്യം ദേശാഭിമാനി എക്സ്പ്രസ് തുടങ്ങിയ വാരികകളിൽ പലഘട്ടങ്ങളിലായി കാർട്ടൂണുകൾ വരച്ചു. മാതൃഭൂമി മനോരമ കേരള കൗമുദി മാധ്യമം വർത്തമാനം തുടങ്ങിയ പത്രങ്ങളിലെല്ലാം തന്നെ ഇദ്ദേഹത്തിന്റെ കാർട്ടൂണുകൾ വെളിച്ചം കണ്ടിട്ടുണ്ട്.വർത്തമാനം ദിനപത്രത്തിൽ ചൂണ്ടാണി എന്ന പോക്കറ്റ് കാർട്ടൂൺ പന്ത്രണ്ട് വർഷത്തോളം വച്ചിരുന്നു. മനോരമയിലെ അടവും നയവും കേരളഭൂഷണത്തിലെ ക്രോസ് സെക്ഷൻ എന്നീ പോക്കറ്റ് കാർട്ടൂണുകളും ഏറെ ശ്രദ്ധ നേടിയവയാണ്.                   എജ്യും ആർട്ട്, H&C, ന്യൂ ട്രെൻഡ് ബുക്സ് എല്ലാം തന്നെ ഇദ്ദേഹത്തിന്റെ വരകളിൽ പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.                 മലപ്പുറം ജില്ലയിലെ പുളിക്കൽ എ എം എം ഹൈസ്കൂളിലെ  ചരിത്രധ്യാപകനായിരുന്നു. നീണ്ട 26 വർഷത്തോളം സേവനമനുഷ്ഠിച്ച പ്പ

"വരയിലേയും വാക്കിലെയും സ്നേഹവർണ്ണം.....!!! (മുസാഫിർ കാരിക്കേച്ചർ പ്രദർശനം)

Image
                                                                                         ഒരു കുഞ്ഞുജീവന്റെ ഭാവിക്ക്  ഒരിത്തിരി മരുന്നിന് 18 കോടി രൂപയെന്ന് കേട്ടപ്പോൾ ഒരുക്ഷേ ആദ്യം എല്ലാവരും പകച്ചു കാണും. എന്നാൽ, ലോകമലയാളികളുടെ ഐക്യബോധമുണർന്നപ്പോൾ പ്രതീക്ഷ നാമ്പിട്ടത് മുഹമ്മദ്‌ എന്ന കുഞ്ഞുമുഖത്ത് മാത്രമായിരുന്നില്ല, മലയാളക്കരയാകമാനമായിരുന്നു.             ഈ തുകയ്ക്കും മരുന്നിനും വേണ്ടി കലാ-സാമൂഹ്യ-സംസ്കാരിക തലത്തിലെ ഒരുപാട്‌ പേർ ശ്രമിച്ചപ്പോൾ വേറിട്ടുനിന്നതും കേരളം  കാതോർത്തതും മുസാഫിർ എന്ന കണ്ണൂർക്കാരന്റെ വാക്കുകൾക്കായിരുന്നു. സാമാന്യ പൊതുസമൂഹത്തിൽ ഉടലെടുത്ത സംശയങ്ങൾ ദുരീകരിച്ചും മരുന്നിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയുമുള്ള അദ്ദേഹത്തിന്റെ വീഡിയോകൾ മലയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റിയെന്നതാണ്  വസ്തുത.            കണ്ണൂർ Red FM ലെ റേഡിയോ ജോക്കിയായ മുസാഫിർ അറിയപ്പെടുന്ന കാരിക്കേച്ചറിസ്റ്റും കേരളത്തിലെ കാർട്ടൂണിസ്റ്റുകളുടെ ഏറ്റവും വലിയ കൂട്ടായ്മയായ  "കാർട്ടൂൺ ക്ലബ്‌ ഓഫ് കേരള " യിലെ അംഗവുമാണ്‌..           അതുകൊണ്ട് തന്നെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പ്രശസ്തരായ കാർട്ടൂണിസ്റ്റുകൾ വ്യത്യസ്തമായ