"വരയിലേയും വാക്കിലെയും സ്നേഹവർണ്ണം.....!!! (മുസാഫിർ കാരിക്കേച്ചർ പ്രദർശനം)
ഒരു കുഞ്ഞുജീവന്റെ ഭാവിക്ക് ഒരിത്തിരി മരുന്നിന് 18 കോടി രൂപയെന്ന് കേട്ടപ്പോൾ ഒരുക്ഷേ ആദ്യം എല്ലാവരും പകച്ചു കാണും. എന്നാൽ, ലോകമലയാളികളുടെ ഐക്യബോധമുണർന്നപ്പോൾ പ്രതീക്ഷ നാമ്പിട്ടത് മുഹമ്മദ് എന്ന കുഞ്ഞുമുഖത്ത് മാത്രമായിരുന്നില്ല, മലയാളക്കരയാകമാനമായിരുന്നു. ഈ തുകയ്ക്കും മരുന്നിനും വേണ്ടി കലാ-സാമൂഹ്യ-സംസ്കാരിക തലത്തിലെ ഒരുപാട് പേർ ശ്രമിച്ചപ്പോൾ വേറിട്ടുനിന്നതും കേരളം കാതോർത്തതും മുസാഫിർ എന്ന കണ്ണൂർക്കാരന്റെ വാക്കുകൾക്കായിരുന്നു. സാമാന്യ പൊതുസമൂഹത്തിൽ ഉടലെടുത്ത സംശയങ്ങൾ ദുരീകരിച്ചും മരുന്നിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയുമുള്ള അദ്ദേഹത്തിന്റെ വീഡിയോകൾ മലയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റിയെന്നതാണ് വസ്തുത. കണ്ണൂർ Red FM ലെ റേഡിയോ ജോക്കിയായ മുസാഫിർ അറിയപ്പെടുന്ന കാരിക്കേച്ചറിസ്റ്റും കേരളത്തിലെ കാർട്ടൂണിസ്റ്റുകളുടെ ഏറ്റവും വലിയ കൂട്ടായ്മയായ "കാർട്ടൂൺ ക്ലബ് ഓഫ് കേരള " യിലെ അംഗവുമാണ്.. അതുകൊണ്ട് തന്നെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പ്രശസ്തരായ കാർട്ടൂണിസ്റ്റുകൾ വ്യത്യസ്തമായ